വാക്കുകളുടെ തച്ചുശാസ്ത്രത്തെക്കുറിച്ച്

ടി.പി രാജീവൻ
  മലയാളം പര്യയായങ്ങളാൽ സമ്പന്നമാണ്. ഭാഷയുടെയും വാക്കുകളുടെയും സൗഭാഗ്യമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷെ എഴുത്തിൽ ഈ പര്യയായ സമ്പന്നത ബാധ്യതയാകുന്നുണ്ടെന്നാണ് എന്റെ പക്ഷം. ഒരു വാക്ക് ഇരട്ടിച്ചാലോ പലതായി പറഞ്ഞാലോ എക്സ്പ്രഷൻ സ് ആഴത്തിലാവുമോ? ഇല്ലായെന്നാണ് എന്റെ അനുഭവം.
  ഞാൻ ഇംഗ്ലീഷിൽ നിരവധി എഴുതിയിട്ടുണ്ട് .മലയാളത്തിന്റെയത്ര പദാവലി എനിക്ക് ഇംഗ്ലിഷിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എഴുത്തിന്റെ വല്ലാത്തൊരു അച്ചടക്കം ഞാനറിഞ്ഞിരുന്നു. എന്റെ ഇംഗ്ലീഷെഴുത്തുകൾ പോരായിരുന്നുവെന്ന് മലയാളികൾ അല്ലാത്തവർ പോലും എന്നോട് പറഞ്ഞതുമില്ല.
  മലയാളത്തിൽ മാധവിക്കുട്ടിയും ആനന്ദുമൊക്കെ വാക്കുകളുടെ ഈ അച്ചടക്കം അക്ഷരാർത്ഥത്തിൽ കൊണ്ടു നടന്നവരായിരുന്നു. ഒ.വി വിജയൻ പദസമ്പത്തിന്റെയും പര്യയായങ്ങളുടെയും ആഘോഷവും. പൊന്നുരുക്കി വിളക്കി ചേർക്കുന്ന സ്വർണ പണിക്കാരന്റെ സൂക്ഷ്മതയോടെ ഞാൻ പര്യയായങ്ങളില്ലാത്ത പദങ്ങളുടെ മേൽ അടയിരിക്കുന്നു.

***

Recent Post